നീ

  നീ
 
 
 
 
 
 
 
 
 
 
 
 
 
 
 
# വീട്ടിലില്ലെങ്കിലും നിന്റെ ഒളിയിടങ്ങലെല്ലാം 
മനപാഠമായിരുന്നെനിക്ക് 
കട്ടിലിനടിയില്‍ കതകിന്‍ മറവില്‍ 
മാവിന്‍ ചുവട്ടില്‍ വൈക്കോല്‍ കൂനയ്ക്ക് പിറകില്‍ 
മരത്തിന്‍ മുകളില്‍ കല്ലിനു കീഴെ 
അയല്‍ വീട്ടില്‍ 

ഇന്ന്‍ വീടിനുള്ളില്‍ കണ്ണിന്‍ മുന്നില്‍ 
നേര്‍ക്കുനേര്‍ ഇരുന്നിട്ടും നീയിന്ന് സൈബര്‍ ഇരുളിന്റെ 
ഏതു മൂലയിലേക്കാണ് 
നീ ഇറങ്ങിപ്പോകുന്നത്
 
 
 
 
 
 





 
 
 
 
 
 
 
 
 
 
 
 
# നീ തന്നെ ഹൃദയം , 

ഉള്ളിലുണ്ടെങ്കിലും 
വേദന വരുമ്പോള്‍ മാത്രം ഓര്‍ത്തുപോകുന്നത്
ഒരു നിമിഷം പിണങ്ങിയിരുന്നാല്‍ 
ഞാന്‍ തന്നെ തീര്‍ന്നു പോകുന്നത്


# കൂടെ തന്നെയുണ്ടെന്ന് 
ഇടയ്ക്കിടെ പറഞ്ഞു വിശ്വസിപ്പിച്ചത്
ഒരു വരിയില്‍ 
ഒരു നിശ്വാസത്തില്‍ 
എവിടെയും രേഖപ്പെടുത്താത്തത്‌


വാക്കറ്റം :

മറന്നു പോകാതിരിക്കാന്‍ നേരത്തെ എടുത്തു വെച്ചിട്ടും 
സമയത്ത് ഓര്‍മ്മയില്ലാതെ പോയത്.

8 അഭിപ്രായങ്ങൾ:


  1. മറന്നു പോകാതിരിക്കാന്‍ നേരത്തെ എടുത്തു വെച്ചിട്ടും
    സമയത്ത് ഓര്‍മ്മയില്ലാതെ പോയത്.

    മറുപടിഇല്ലാതാക്കൂ
  2. ഇന്ന്‍ വീടിനുള്ളില്‍ കണ്ണിന്‍ മുന്നില്‍
    നേര്‍ക്കുനേര്‍ ഇരുന്നിട്ടും നീയിന്ന് സൈബര്‍ ഇരുളിന്റെ
    ഏതു മൂലയിലേക്കാണ്
    നീ ഇറങ്ങിപ്പോകുന്നത്

    മറുപടിഇല്ലാതാക്കൂ
  3. # കൂടെ തന്നെയുണ്ടെന്ന്
    ഇടയ്ക്കിടെ പറഞ്ഞു വിശ്വസിപ്പിച്ചത്
    ഒരു വരിയില്‍
    ഒരു നിശ്വാസത്തില്‍
    എവിടെയും രേഖപ്പെടുത്താത്തത്‌


    നിങ്ങളൊരു മുള്ളോണ്ടാ എഴുതണത് .... :(


    മറുപടിഇല്ലാതാക്കൂ
  4. സൈബര്‍ ഇരുളോ വെളിച്ചമോ? മൂലയോ വെളിമ്പറമ്പുകളൊ ?
    ചിലതോര്‍ക്കാന്‍ വേദനകള്‍ തന്നെവേണം .
    എത്രവിശ്വസിപ്പിച്ചാലും കൂടെയുണ്ടാകുമെന്ന വിശ്വാസത്തിനെന്തുറപ്പാണ്‌ ?
    ചിലപ്പോഴൊക്കെ ഓര്‍മ്മകളേക്കാള്‍ നല്ലത് മറവിതന്നെ!

    മറുപടിഇല്ലാതാക്കൂ
  5. തന്നിലേക്ക് തന്നെ ചുരുങ്ങുന്നവര്‍ ...!

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍