ഒറ്റ

















ഇന്നലെ ചെന്നിരുന്നു,
പണ്ട്‌ നാം
കൈകോർത്തു നടന്നിരുന്ന ഇടവഴികളിൽ
ഉമ്മകളുടെ ഓർമ്മകളുള്ള ഗോവണി പടിയിൽ
തോളുരുമ്മിയിരുന്നിരുന്ന കടൽത്തീരത്ത്‌...
എവിടെയും കണ്ടെടുക്കാനായില്ല,
നിനക്കൊപ്പം എന്നെ..!
എത്ര പെട്ടെന്നാണ്‌ നമ്മുടെ ഇടങ്ങളിൽ നിന്ന്
ഞാൻ മാത്രം പുറന്തള്ളപ്പെട്ടത്‌..


വാക്കറ്റം :
കണ്ടുകൊണ്ടിരിക്കെ തട്ടിയെഴുന്നേൽപ്പിച്ച്‌ 
സ്വപ്നം ചോദിക്കുന്നു
എന്നുമിങ്ങനെ മാത്രം കണ്ടാൽ മതിയോ
ജീവിതത്തിലേക്കെന്നെ വിളിച്ചിറക്കുന്നതെപ്പോഴാ..! 

പ്രണയത്തിലെ നിന്റെ പേരുള്ള പേജ്‌ !















എത്ര തവണ 
ഇളകി പോയാലും
ഒരു ചുംബനം കൊണ്ടൊട്ടിച്ചു ചേർക്കുന്ന,
പ്രണയത്തിലെ 
നിന്റെ പേരുള്ള പേജ്‌ !


ചോദ്യമുനകൾ കൊണ്ട്‌ 

ഊതി വീർപ്പിച്ചു വെച്ചിരിക്കുന്നതാണ്‌
ചോദ്യമുനകൾ കൊണ്ട്‌ 
പൊട്ടിച്ച്‌ കളയരുത്‌
പ്രണയത്തിന്റെ
വർണ്ണബലൂണുകളെ..!

വാക്കറ്റം :
ഏറ്റവുമൊടുവിലേത്തെ വാക്കിനെ കനലിൽ മുകളിലേക്കാണ്‌ 
തട്ടിയിട്ടത്‌ 
വെന്തു നീറി 
തീർന്നു പോയിട്ടുണ്ടാകണം 
ജീവിതം

പ്രണയവും യേശുവും തമ്മിൽ..























നിറഞ്ഞ്‌ കവിഞ്ഞൊഴുകിയിരുന്ന 
ഒരു പുഴ മെലിഞ്ഞുണങ്ങി
അപ്രത്യക്ഷമായിപ്പോകുന്ന പോലെ
തീർന്നു കൊണ്ടിരിക്കുന്നു 
പ്രണയം ..! 


പ്രണയവും യേശുവും തമ്മിൽ..


പ്രണയവും യേശുവും തമ്മിൽ..
ഒരാൾ നാളെ തള്ളിപ്പറയും എന്നത്‌
നേരത്തെ പറഞ്ഞുവെന്നതാണ്‌ സാമ്യം
അങ്ങേര്‌ മൂന്നാം നാൾ എണീറ്റ്‌ പോയി
ഞാനിപ്പോഴും കുരിശിൽ തന്നെയുണ്ടത്രെ..!!

വാക്കറ്റം :
പൂർത്തീകരിക്കാനാകാത്ത
വാക്കുറപ്പിന്റെ പകലുകൾ..
രാത്രികൾ കുമ്പസാരത്തിന്റെയും ..
ഇരുകരകളിൽ,
പരസ്പരം കണാതെ
രണ്ടാത്മാക്കൾ.. !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍