യാത്രാബലൂണുകൾ

















ഇനിയൊരിക്കലും തമ്മിൽ കണ്ടുമുട്ടാത്ത ഉയരത്തിലെ,
സ്വപ്നത്തിലേക്കെന്നുറച്ച്‌
നീയിറങ്ങുന്നു.
എത്രകാലം ജീവനൂതി വീർപ്പിച്ച്‌ വച്ചതാണ്‌
നിന്റെ യാത്രാബലൂണുകൾ..


ആകാശം 

നട്ടുച്ചയുടെ പകലിൽ സൂര്യനെ മായ്ച്‌ ഇരുട്ടു വരക്കുന്നു.
മഞ്ഞു കാലം തീരും മുന്നേ മഴയാർത്തു പെയ്യുന്നു...
ഓരോ നിറങ്ങളും ഓരോ ജീവിതമെത്രെ,
വരച്ചും മാറ്റി വരച്ചും 
എന്റെ ആകാശമിങ്ങനെ..!

മഴ 

വേരിറങ്ങിയ മണ്ണ്‌
പാതിയുമൊലിച്ചു പോയിട്ടും
തലയുയർത്തി നിൽക്കുന്ന മരങ്ങൾ..!
നഗ്നമാക്കപ്പെട്ട വേരുകൾ
ഓർമ്മകളുടെ മരം പെയ്ത്തു നനയുന്നു.. !

യാത്ര 

അരികുപറ്റി മാറി
എത്ര ശ്രദ്ധിച്ച്‌ നിന്നാലും ജീവിതത്തെ
കീറി മുറിച്ച്‌ പാഞ്ഞു പോകുന്നു നീ

നക്ഷത്രങ്ങൾ

ഈയിരുട്ടിലെ ഏകാന്തതയെ
ഊതിവീർപ്പിച്ചതാണെന്റെ നക്ഷത്രങ്ങൾ.
ഓരോ അനക്കത്തിലും തികട്ടുന്നുണ്ടിപ്പോഴും
ഒറ്റയുടെ പുളിപ്പ്‌..!

പൊള്ളൽ 
എരിഞ്ഞു തീർന്നിട്ടും
ചുട്ടു പൊള്ളിക്കുന്നുണ്ട്‌
കനൽ നോക്കി നിന്ന
കല്ലു കഷണങ്ങൾ.

വാക്കറ്റം :
ഏതുപകലിലാരുപേക്ഷിച്ച്‌ പോയി
ഞാനൊറ്റയായെങ്കിലും
ഈയിരുളിലേകാന്തത വാരിപുണരുന്നു പ്രേമത്താൽ

2 അഭിപ്രായങ്ങൾ:

  1. ഇനിയൊരിക്കലും തമ്മിൽ കണ്ടുമുട്ടാത്ത ഉയരത്തിലെ,
    സ്വപ്നത്തിലേക്കെന്നുറച്ച്‌
    നീയിറങ്ങുന്നു.
    എത്രകാലം ജീവനൂതി വീർപ്പിച്ച്‌ വച്ചതാണ്‌
    നിന്റെ യാത്രാബലൂണുകൾ..

    മറുപടിഇല്ലാതാക്കൂ
  2. വേരിറങ്ങിയ മണ്ണ്‌
    പാതിയുമൊലിച്ചു പോയിട്ടും
    തലയുയർത്തി നിൽക്കുന്ന മരങ്ങൾ..!
    നഗ്നമാക്കപ്പെട്ട വേരുകൾ
    ഓർമ്മകളുടെ മരം പെയ്ത്തു നനയുന്നു.. !

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍