പേരുമാറ്റം



















വേനൽ വിവസ്ത്രമാക്കിയ
മരച്ചില്ലകൾ.
ഒടുവിലത്തെ കിളിയും
പറന്നു പോയിരിക്കുന്നു.
വേനലിൽ ഇട്ടെറിഞ്ഞു 
പോകുന്നതിനെ പറ്റി
ഒരു മരവും ഒരു കൂടും
വേദനിക്കാറില്ല.
അടയിരുന്ന ചൂട്, നഖമുനകളുടെ കോറൽ
ഓർമകൾ വേവലാതിപ്പെടുത്തുമ്പോൾ മരങ്ങളുടെ നിശ്വാസക്കാറ്റിനെ
വേനലിലെ
ചൂട് കാറ്റെന്ന് പെരുമാറി വിളിക്കുന്നു
നമ്മൾ


മഴവില്ല്

കരച്ചിലിനിടെ നീ കണ്ട മഴവില്ല്,
മഴച്ചിറകിൽ ഞാൻ
കൊടുത്തയച്ചതാവില്ല.
നിന്നിലെത്തും മുന്നേ
ആവിയായി പോയ മഴക്കാലം
അതെന്റെയായിരുന്നു..

 വഴികൾ

നടന്നു പരിചിതമായ വഴികൾ,
(അല്ലെങ്കിലും ഇക്കാലത്തു ഇനിയേത് വഴിക്കാണ് അപരിചിതമായി തുടരാൻ പറ്റുക)
വഴികൾ, വഴിയിലെ കല്ലുകൾ, കുഴികൾ കുപ്പിച്ചില്ലുകൾ
കാലു കൊള്ളത്തിടത്തു തളിർത്ത കാട്ടു പുല്ലിന്റെ വളർച്ച.
കണ്ണു ചിമ്മിയാലും നാലു കാൽ ചുവടിനപ്പുറത്തെ വളവുകളും ഇറക്കവും മനസ്സിലെത്തും. 
അത്രമേൽ പരിചിതമായതിനാലാകണം
(അതേ അതു കൊണ്ടു തന്നെയാണ്)
ഉറക്കത്തിലേക്ക് നടക്കുമ്പോഴും
എന്നും ഒരേ വിഷാദത്തിലേക്ക് അടിതെറ്റി വീണു പോകുന്നത്. 

വാക്കറ്റം 
വഴികൾ,
അത്രമേൽ പരിചിതമായതിനാലാകണം
എന്നും
ഒരേ വിഷാദത്തിലേക്ക് അടിതെറ്റി വീണു പോകുന്നത്.

2 അഭിപ്രായങ്ങൾ:

  1. വഴികൾ,
    അത്രമേൽ പരിചിതമായതിനാലാകണം
    എന്നും
    ഒരേ വിഷാദത്തിലേക്ക് അടിതെറ്റി വീണു പോകുന്നത്.

    മറുപടിഇല്ലാതാക്കൂ
  2. വഴികൾ,
    അത്രമേൽ പരിചിതമായതിനാലാകണം
    എന്നും
    ഒരേ വിഷാദത്തിലേക്ക് അടിതെറ്റി വീണു പോകുന്നത്.

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍