വേദനകളെ പറ്റി

 









വേദനകളെ പറ്റി 

നീയെഴുതുമ്പോൾ

അക്ഷരങ്ങൾ പട്ടാള ക്യാമ്പിൽ നിന്നെന്ന

പോലെ വരിവരിയായി പേപ്പറിലേക്കിറങ്ങി പോകുന്നു.

ശസ്ത്രക്രിയ കത്തികളെ പോലെ വാക്കുകൾ

അത്ര സൂക്ഷ്മതയിൽ

വേണ്ട ആഴത്തിൽ വലിപ്പത്തിൽ മുറിച്ചെടുക്കുന്നു. 

പൊട്ടിച്ചിരി എന്ന വാക്കിനരിക് കൊണ്ടു

 മുറിഞ്ഞത്  ഇനിയുമുണങ്ങാതെ പഴുത്തത്

ഉപയോഗിക്കാതെ തുരുമ്പിച്ചതിനാലത്രേ



പുതുമഴ നനയരുതെന്ന്


പുതുമഴ നനയരുതെന്ന്

ഒരു കുടയോ വീടോ 

വിളിച്ചു പറയും

അല്ലെങ്കിലും

ഓർമകളെ പറ്റി അവർക്കെന്തറിയാം 

നനഞ്ഞൊട്ടും

തണുത്ത് വിറക്കും

ദിവസങ്ങൾ നീളുന്ന

പനിയോ ചുമയോ തുമ്മലോ 

ശല്യപ്പെടുത്തും

എങ്കിലും 

ഓര്മകളിങ്ങനെ ആർത്തലച്ചു 

പെയ്യുമ്പോൾ

നനായതിരിക്കുവാതെങ്ങനെ


വാക്കറ്റം :


മുറിവേറ്റാലും

നിങ്ങൾ

തല്ലി കൊഴിക്കുന്നതല്ലാതെ

ഒരിലയും

ആത്മഹത്യ ചെയ്യാറില്ല. 

ജീവിതം

പറയുന്ന

ഇല നിറങ്ങൾ...


2 അഭിപ്രായങ്ങൾ:

  1. മുറിവേറ്റാലും

    നിങ്ങൾ

    തല്ലി കൊഴിക്കുന്നതല്ലാതെ

    ഒരിലയും

    ആത്മഹത്യ ചെയ്യാറില്ല.

    മറുപടിഇല്ലാതാക്കൂ
  2. ഓര്മകളിങ്ങനെ ആർത്തലച്ചു

    പെയ്യുമ്പോൾ

    നനായതിരിക്കുവാതെങ്ങനെ..?

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍