മഴവില്ല്





 





എത്രയമർത്തി വരച്ചിട്ടും,

നിറം പിടിക്കാത്ത ജീവിതങ്ങൾ

മഴവില്ല് കാണുന്നു.

കവിതയിലൊരു വരി മാറ്റിവെച്ചതാണ്

മാഞ്ഞു പോകും മുൻപേ പകർത്തണം.


വീട് 

മഴയത്ത് വീട്ടിലേക്ക് നടന്നെത്തുന്നു.

ഓടാമ്പലില്ലാത്തത് കൊണ്ട് മാത്രം 

എനിക്ക് നേരെ കൊട്ടിയടക്കാൻ

പറ്റാത്ത വീടിന്റെ വാതിലെന്നത്

ആരുടെ നിസ്സഹായതയാണ് ?

ഉള്ളിൽ ജീവനിരിക്കുമ്പോഴുള്ള കരുതൽ,

പേമാരിയിലും

നിലം പൊത്താതെ നിവർന്നിരിക്കുന്ന

വീടിനെ നോക്കി പഠിക്കാം. 

നിസ്സഹായതയുടെ ചോദ്യങ്ങൾ ശബ്ദമില്ലാതെ ഉയരും,

ഉത്തരങ്ങൾ

അകം പുറം പെയ്യുന്ന മഴയിലൊളിക്കും. 

പുറത്തേക്കൊഴുകാതെ വീട് തടയും.


വിഷാദവും പൂച്ചയും 


എത്ര തവണ പുറത്താക്കി

വാതിലടച്ചാലും

പിന്നെയും വന്നു കുറുകുന്ന,

ഇരയെ കൊല്ലാതെ, തിന്നാതെ 

തട്ടി കളിക്കുന്ന,

വിഷാദത്തിനു പൂച്ചയുടെ ശരീരഭാഷയാണ്, 

വന്യതയെ അത്രമേൽ ഒളിപ്പിക്കുന്ന 

മറ്റൊരു മുഖവുമില്ല !


വാക്കറ്റം 

അറിഞ്ഞിട്ടു പോലുമുണ്ടാകില്ലവർ

വിശേഷം തിരക്കാനായി

ചോദിച്ച വാക്കുകളാണ്

എന്നെന്നേക്കുമായടച്ചിട്ട

പലയോർമകളുടെയും 

താക്കോലെന്ന്

2 അഭിപ്രായങ്ങൾ:

  1. എത്ര തവണ പുറത്താക്കി
    വാതിലടച്ചാലും
    പിന്നെയും വന്നു കുറുകുന്ന,
    ഇരയെ കൊല്ലാതെ, തിന്നാതെ
    തട്ടി കളിക്കുന്ന,
    വിഷാദത്തിനു പൂച്ചയുടെ ശരീരഭാഷയാണ്,
    വന്യതയെ അത്രമേൽ ഒളിപ്പിക്കുന്ന
    മറ്റൊരു മുഖവുമില്ല !

    മറുപടിഇല്ലാതാക്കൂ
  2. എത്ര തവണ പുറത്താക്കി

    വാതിലടച്ചാലും

    പിന്നെയും വന്നു കുറുകുന്ന,

    ഇരയെ കൊല്ലാതെ, തിന്നാതെ

    തട്ടി കളിക്കുന്ന,

    വിഷാദത്തിനു പൂച്ചയുടെ ശരീരഭാഷയാണ്...

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍