സ്വന്തമെന്ന് തോന്നുന്ന










സ്വന്തമെന്ന് തോന്നുന്ന

ആ ഒരു നിമിഷത്തിൽ

കുത്തി വരയ്ക്കുന്നതാണ്,

ഒരിക്കലും മാഞ്ഞു പോകാത്ത

ആഴത്തിൽ..

എത്രയെത്ര  പേരുകളെയും

 ചിഹ്നങ്ങളെയും മുറിവുകളെയും

വഹിച്ചാണ്  ഓരോരുത്തരും

അവരവരുടെ പാളങ്ങളിലൂടെ

കൂകി വിളിച്ചു പാഞ്ഞു പോകുന്നത്..



പെരുമഴയിൽ നനഞ്ഞിട്ടും


പെരുമഴയിൽ നനഞ്ഞിട്ടും

കുതിർന്നു പോകാത്തൊരു

കടലാസ് തോണിയിൽ

ഏകാന്തത തേടിവരും..

ഒപ്പ് കടലാസിൽ

മഷിയെന്ന പോലെ

ഞാനലിഞ്ഞു പോകും..



വെയിൽ പുതപ്പിൻ കീഴിൽ 


വെയിൽ പുതപ്പിൻ കീഴിൽ 

കാത്തിരിക്കുന്നവരെ നോക്കൂ,  

വെളിച്ചം കെട്ടു പോകും മുമ്പേ 

നക്ഷത്രങ്ങൾ കൊതിപ്പിച്ച

അവരുടെ  ആകാശത്തെ 

കാത്തിരിക്കുന്നവരാണവർ.


നീണ്ട  കാലം


നീണ്ട  കാലം തുരുമ്പെടുത്തിട്ടും

ഒറ്റ വാക്കിനു തുറക്കുന്ന 

പൂട്ടുകളുള്ള  ഇടങ്ങളെ പറ്റിയാണ്. 

കെട്ടുപോയ കാലത്തെ 

അടച്ചു വെച്ചതിൽ നിന്നും 

ചികഞ്ഞെടുത്ത് കുളിരു കായാനിരിക്കുന്നുണ്ടവിടെ.. !



വാക്കറ്റം :

തേഞ്ഞു തീർന്നതല്ലേയെന്ന്

ചിരിച്ചു തള്ളും..

തേച്ചുരച്ചു മൂർച്ച കൂട്ടുന്നതിനെ പറ്റി

മുറിഞ്ഞു വീഴുമ്പോൾ മാത്രം

ഓർക്കും..

3 അഭിപ്രായങ്ങൾ:

  1. തേഞ്ഞു തീർന്നതല്ലേയെന്ന്

    ചിരിച്ചു തള്ളും..

    തേച്ചുരച്ചു മൂർച്ച കൂട്ടുന്നതിനെ പറ്റി

    മുറിഞ്ഞു വീഴുമ്പോൾ മാത്രം

    ഓർക്കും..

    മറുപടിഇല്ലാതാക്കൂ
  2. തേച്ചുരച്ചു മൂർച്ച കൂട്ടുന്നതിനെ പറ്റി

    മുറിഞ്ഞു വീഴുമ്പോൾ മാത്രം ഓർക്കും..

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍