വഴികളിലുള്ളത് !!












നേരത്തെ ഉണരുന്ന രാവിലെകളില്‍,
നിന്നെ എനിക്ക്  സമ്മാനിക്കാനല്ലെങ്കില്‍ പിന്നെ
മറ്റെന്തിനാണ് വിട്ടിനടുത്തെ ഇടവഴിയില്‍
ഇലഞ്ഞിയും മുല്ലയും പൂക്കുന്നത് ?

   ഒരൊറ്റയുമ്മ കൊണ്ട് നിന്റെ പിണക്കം
   മാറ്റാനല്ലെങ്കില്‍  പിന്നെയെന്തിനാണ്
   കാവിനുള്ളിലെ വഴിയില്‍ ഇത്ര ഇരുട്ട് ?

കൈകോര്‍ത്തു പിടിച്ചു തോളുരുമ്മി
നടക്കാനല്ലെങ്കില്‍ പിന്നെയെന്തിനാണ്
കുന്നിന്‍ മുകളിലേക്ക് ഈ ഒറ്റയടിപ്പാത ?

   ഒരു സൈക്കിളില്‍ ഒരു വലിയ മഴ
   ഒരുമിച്ചു നനയാനല്ലെങ്കില്‍ പിന്നെ
   പാടത്തിനെന്തിനാണീ ഒറ്റ വരമ്പ് ?



ടവഴി റോഡാകുമ്പോഴും
കാവ് പാര്‍ക്ക് ആകുമ്പോഴും
വയല് വീടാകുമ്പോഴും
സങ്കടം തോന്നുന്നത്
പ്രകൃതി സ്നേഹി ആയതു കൊണ്ടല്ല ,
ഇവിടെയൊക്കെ നിന്നെ മറന്നു വെച്ചത് കൊണ്ടാണ് ..


പിന്കുറിപ്പ് :
നേരായ വഴിയിലൂടെ ഒരിക്കല്‍ പോലും വരാത്തത് കൊണ്ട്
നിന്നിലേക്കുള്ള  ഓരോ കുറുക്കു വഴിയും
എനിക്ക് മന പാഠമാണ് !!

കുറിപ്പുകള്‍

വേര് ജീവിതം












ആഴങ്ങളിലെ, ഘനീ ഭവിച്ച ഓര്‍മ്മകള്‍ക്ക്  മുകളില്‍ 
തപസ്സിരിക്കുന്നതല്ല ;
മണ്ണടരുകളില്‍  നിന്നും  കാലഘട്ടത്തിന്റെ  അറിവിനെ  വേര്‍തിരിച്ചെടുത്തു, 
തണ്ടിന്  കരുത്ത്  പകര്‍ന്നു,
പ്രതിലോമതയുടെ  കൊടുങ്കാറ്റില്‍  ഉലയാതെ  നിര്‍ത്തി; 
പുതിയ ബീജത്തിന്  ചരിത്രത്തിന്റെ ധമനികളെ
സമ്മാനിച്ച്‌
ഇലകളിലൂടെ വീണ്ടും മണ്ണില്‍ അലിയിക്കുന്നതും കൂടിയാണ് ..!!



ആയിരത്തി ഒന്നാം രാവ്



 















വെറുമൊരു കഥ പറഞ്ഞു തീരാത്തതിനാല്‍,
ജീവിതം  തിരിച്ചു കിട്ടിയ ഒരു കുമാരിയുണ്ട് കഥയില്‍ .
കഥയും കവിതയും സ്വപ്നവും നല്‍കിയിട്ടും
ജീവിതത്തെ തിരിച്ചു കിട്ടാത്തവരാണ്  ഇവിടെ  പലരും ..!


പിന്‍ കുറിപ്പ് :
ഔപചാരികതയുടെ 
 മെസ്സേജ് കള്‍ എല്ലാം  അയച്ചു തീര്‍ന്നു

ഇനി നിനക്കും എനിക്കുമിടയില്‍ നിശബ്ദത മാത്രം !!






മഷിത്തണ്ടിന്റെ കൂട്ടുകാര്‍