പകരം






















വളർത്തിയെടുത്തു,
വസന്തമാകുമ്പോഴേക്കും
മുറിച്ചു നട്ടു പുതിയ തോട്ടമുണ്ടാക്കുന്നവരോട്,

മുറിഞ്ഞു പോയ ആ ഒറ്റ ശിഖിരത്തിന്റെ സ്ഥാനത്ത്, 
നിറഞ്ഞു പെയ്യുന്ന മഴയ്ക്കു ശേഷം,
നൂറു മുകുളങ്ങൾ തീർത്താണ്‌
പ്രകൃതി പകരം ചോദിക്കുന്നത്..



പടർച്ച 


കൂട്ടത്തിലിരുന്നിട്ടല്ല,
ഇറങ്ങി നടന്നിട്ടു തന്നെയാണ്
നാടാകെ പടർന്നത്.



കാഴ്ച 

പുതിയ
ഉദയം വരെയെങ്കിലും 
മറഞ്ഞിരിക്കുമെന്നു കരുതിയതാണ്
നിലാവാസ്തമിക്കാത്ത രാത്രിയിൽ 
എന്തു മാഞ്ഞു പോകാനാണ് !



വേദന 

വെച്ചു നീട്ടുന്നത് ജീവിതമെന്ന
നിനവിലാണ് ചൂണ്ടലിൽ കൊത്തിയത്.
കരയിൽ,
ശ്വാസം കിട്ടാതെ പിടഞ്ഞു പിടഞ്ഞാണ് തിരിച്ചു വീണതും.
ചെകിള തുളഞ്ഞ വേദനയിൽ
ഓരോ ശ്വാസത്തിലും ഓർമകൾ തിന്നിങ്ങനെ..
വലിച്ചിട്ടപ്പോൾ മരിച്ചു പോയിരുന്നെങ്കിലെത്ര
നല്ലതായിരുന്നു.


യാത്ര 

നിറയെ നക്ഷത്രങ്ങളും നിലാവും നിറഞ്ഞ
'നമ്മുടെ ' ലോകത്തിന്റെ കാഴ്ച്ച,
സ്വപനത്തിലേക്ക് കൊടുത്തയച്ചതിനെ പറ്റി നീ പറയുന്നു. നാളുകൾക്കിപ്പുറം
ഞാനേറ്റു വാങ്ങുമ്പോഴേക്കും
വെളിച്ചത്തിലേക്ക് നീ പറന്നുയർന്നെന്നും അറിയുന്നു.



വാക്കറ്റം :

ജീവിതമെന്ന് ഓർക്കുമ്പോഴേ 
മുകളിലേക്ക് നോക്കി പോകുന്നത്,
എണ്ണി തീരാൻ ബാക്കിയുള്ള 
നക്ഷത്രങ്ങൾ ആകാശത്തിലും ബാക്കിയുണ്ട് 
എന്നുള്ളതും കൊണ്ടാകണം.

മഷിത്തണ്ടിന്റെ കൂട്ടുകാര്‍