തീർന്നു പോകുന്ന ജീവിതത്തെ പറ്റി




 

 

 

 

 

 

 

 

 

 

 

തീർന്നു പോകുന്ന ജീവിതത്തെ പറ്റി
ജിബി തീർന്നു പോകുമ്പോൾ മാത്രം
ഓർത്തു പോകുന്നതിനെ
"ജിബി തം" എന്ന് വിളിക്കുന്നു 


വേരുകളില്ലാത്ത മനുഷ്യർ



 

 

 

 

 

 

 

 

 

 

 

 

കാഴ്ചയിൽ ആശ്ചര്യപ്പെടുത്തി
ആകാശത്തു നിന്നും വന്നിറങ്ങുന്ന
ആദ്യ കൗതുകത്തിനു ശേഷം
ദൂരേക്ക് ഊതി പറത്തുന്ന
അപ്പൂപ്പൻ താടികളാകുന്നു
വേരുകളില്ലാത്ത മനുഷ്യർ 

 

 ഉണങ്ങിപ്പൊടിഞ്ഞു പോകുന്നില്ലൊരു മുറിവും.

 


 

 

 

 

 

 

 

 

 

 

 

 

ഉണങ്ങിപ്പൊടിഞ്ഞു
പോകുന്നില്ലൊരു മുറിവും.
ശേഷമേറ്റവയെ,
ഇതിനേക്കാൾ
ചെറുതെന്നോ വലുതെന്നോ
ആശ്വാസം കണ്ടെത്തി
മറന്നു / മാറ്റി വെക്കുക
മാത്രമാണ്.

 

 

 
 വിഷാദം പൂക്കുന്ന  നട്ടുച്ചകളിൽ


 

 

 



 

 

 

 

 

 

 

 

 

വിഷാദം പൂക്കുന്ന
ചില നട്ടുച്ചകളിൽ
ആരെന്തു പറഞ്ഞാലും
തൊലിപ്പുറം ചൊറിയും
വെട്ടിയിട്ടാലും മുറിഞ്ഞ
മുറിവുകൾ
ചിരിച്ചു കൊണ്ട് ചോദിക്കും
ജീവിതമെത്ര ലളിതം
കണ്ണ് ചിമ്മി തുറക്കുമ്പോൾ
കെട്ടി തൂങ്ങി ചത്ത് കളഞ്ഞാൽ
ആരൊക്കെ കരയും
എന്നറിഞ്ഞാലോ
എന്നാവും  ചോദ്യം
മത്തു പിടിപ്പിക്കുന്ന ലഹരികളിൽ
കേമൻ വിഷാദം മാത്രമാണ് 


വാക്കറ്റം :


ഓരോ പുലരിയിലും
ഉമ്മ വെച്ച് വിളിച്ചുണർത്തുന്ന
തണുപ്പ് ,
പുതച്ചുറങ്ങിയ
സ്വൈര്യ ജീവിതം
തീർന്നു പോയെന്ന്
ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു

വിട്ടു പോകാതെ

 

 











വിട്ടു പോകാതെ
വെളിച്ചമേകി
ചുറ്റിക്കറങ്ങുമ്പോൾ
ഉപഗ്രഹമെന്ന്
തോന്നും,
ഗ്രഹം പോലുമല്ലാത്ത,
തലച്ചൂട് കൊണ്ട്
തിളച്ചു മറിഞ്ഞ്
ഉടലു പൊള്ളുന്ന
നക്ഷത്രമാണ്
സൂര്യൻ


പ്രണയത്തെ

ഇപ്പോൾ , വരുന്നതോ പോകുന്നതോ
അവസാനമെന്ന് കരുതും.
എല്ലാ കാലത്തും
ഓരോ മുറിവും
വേദനയും
ബോധപൂർവ്വമല്ലാതെ
പ്രണയത്തെ
അടയാളപ്പെടുത്തിക്കൊണ്ടിരിക്കും

 

 

പകർത്തൽ 

 ഇടങ്ങളിൽ നിന്നെല്ലാം
മാഞ്ഞു പോകുന്ന കാലത്തും
ഒരാളെ ഏറ്റവും
നന്നായി പകർത്തി
വെച്ചിട്ടുണ്ടാകും
ആരുടെയെങ്കിലും
ഒരോർമയിലെങ്കിലും

 

 

 വാക്കറ്റം

വേനലിൽ വറ്റി തീർന്നിട്ടും
നാട് തെണ്ടി,
ഉപ്പു ചേർക്കാത്ത കഥകൾ കൊണ്ടെത്തിച്ചു തന്ന
നദിയെ വന്നെത്തി നോക്കുന്നു
വേലിയേറ്റത്തിലെ കടൽ

 

 

 

മഷിത്തണ്ടിന്റെ കൂട്ടുകാര്‍