പൂച്ചയെ വളർത്തുന്ന വീട്‌.















ഭക്ഷണം കഴിച്ച്‌ മുറ്റത്തേക്കിറങ്ങിയ
പ്രിയപ്പെട്ടതിനെ പട്ടി കൊണ്ട്‌ പോയല്ലോയെന്ന്
സങ്കടപ്പെടാനാലോചിക്കുമ്പോഴാണ്‌
എന്നെത്തെയും പോലെ ,
മൂന്നാം നാൾ ജനാല വഴി
പുതിയൊരെണ്ണം കയറി വരുന്നത്‌.
ശീർഷകമില്ലാത്ത പ്രണയ കവിതകൾക്ക്‌
പൂച്ചയെ വളർത്തുന്ന വീടെന്ന് പേരിടുന്നു.



പച്ചവെള്ളം പോലെ ചിലർ
പച്ചവെള്ളം പോലെ ചിലരെന്ന്
നാമൊഴിക്കുന്ന പാത്രത്തിന്റെ നിറം ആകൃതി
തണുത്തുറപ്പിക്കാം നീരാവിയാക്കാം
കുടിക്കാം കുളിക്കാം അടിച്ചു നനക്കാം
തളിച്ച്‌ ബോധത്തിലേക്കുണർത്താം
വെറുതെ ഒഴുക്കി കളഞ്ഞാലും
വഴിയിൽ പുതു പച്ച ജീവിതങ്ങളെ മുളപ്പിച്ച്‌
ചിരിച്ച്‌ നിൽക്കുന്നവർ...


പിന്‍ കുറിപ്പ് :

കളിയ്ക്കിടെ , 
നീ നുറുക്കിയിട്ട ചിരട്ടകലത്തില്‍ ,
വേവാതെ,
വാടിയുണങ്ങി പറന്നു പോകുന്നെന്റെ 
ചെമ്പരത്തി പൂ ജീവിതം !!



മഷിത്തണ്ടിന്റെ കൂട്ടുകാര്‍