മുറിവ്


വെപ്രാളം 



















രൂപത്തിൽ ചിലപ്പോഴൊക്കെ പേടിച്ചേക്കാം,
വെറും നിഴലുകളാണ്‌.
പിറകിലൊളിച്ചിരിക്കാനുള്ളത്‌...
വെളിച്ചമടുത്തു വരുമ്പോൾ കാണാം വെപ്രാളം..


മുറിവ് :

വേനലിൽ ഉറവ വറ്റുന്നൊരു പ്രണയത്തിന്റെ കിണർ
മഴയെത്തും മുന്നേ തൂർന്ന് പോയെന്ന്
അതിനു ശേഷമാണെത്രെ
ചെറിയ ആഴത്തിലെ മുറിവിലും 
പ്രണയമിങ്ങനെ കിനിഞ്ഞു തുടങ്ങിയത്‌..

വാക്കറ്റം :
ഉള്ളിലിപ്പോഴും ബാക്കിയുണ്ടെന്നേ
അല്ലെങ്കിലെങ്ങനെയാ,
ഓരോ മുറിവിലും വേദനയ്ക്കൊപ്പം
നീയിങ്ങനെ ഒലിച്ചിറങ്ങുന്നത്‌.. ?!

നിന്റെ മുന്നിൽ തുറന്നിരിക്കുന്നെന്റെ ജീവിതം.

സ്വപ്നം





















കണ്ണു തുറന്നിട്ടും മാഞ്ഞു പോകാതെ , തലയ്ക്ക്‌ മുകളിൽ
വിഴുങ്ങാൻ പാകത്തിൽ
പ്രിയപ്പെട്ട സ്വപ്നം.. 


ജീവിതം.


കൂടുതലൊന്നുമില്ല, കൂടെ വിളിക്കുന്നുമില്ല
എത്രയാഴത്തിൽ, എത്ര പേജുകളിൽ
ഏത് ഭാഷകളിൽ, എത്രകാലമെഴുതി
നീയടച്ചു വെക്കും വരെ
നിന്റെ മുന്നിൽ തുറന്നിരിക്കുന്നെന്റെ ജീവിതം.





നിന്റെ പേര്‌


എഴുതി തീരാനായ പുസ്തകത്തിലെ
ഏറ്റവും ഒടുവിലത്തെ പേജിലായിരുന്നു നിന്റെ പേര്‌
ഇറങ്ങിപ്പോയാലും ഇനിയൊരു പ്രണയത്തെ എഴുതി ചേർക്കാൻ വേറെയിടമില്ല

മുറിവ് 


ഓർക്കാപ്പുറത്ത്‌
വാക്കേറു കൊണ്ടേറ്റ മുറിവിനെ
ചുംബനങ്ങൾ കൊണ്ടല്ലാതെ എങ്ങനെയുണക്കാൻ



സ്വപ്നം 

അതൊരു
സ്വപ്നമായിരുന്നത്രെ,
ഉറക്കമെണീറ്റിട്ടും
മുറിഞ്ഞ്‌
പോകാതെ ബാക്കിയായത്‌..!!

ചായം പൂശൽ  

നിന്റെ
വിരൽപ്പാടുകൾ, മുടിച്ചുരുളുകൾ
വിയർപ്പു മണം, മുറിവൊപ്പിയ ചോര
എല്ലാം സമർത്ഥമായ്‌ മായ്ചു കളഞ്ഞിട്ടുണ്ട്‌
അനിവാര്യതയുടെ ചായം പൂശലിൽ


വീഴ്ച 

ആകാശത്തോളം ഉയർന്ന് പറക്കുമ്പോഴാണറിയുന്നത്‌
തട്ടിവീഴാൻ ഭൂമിയിലേക്കാളും
തടസ്സങ്ങൾ ആകാശത്തിലാണെന്ന്
എത്ര വീണാലും തളരാത്ത ചിറകുകളാകുന്നവർക്കും
വഴികാട്ടികൾക്കുമാണിന്നെന്റെ 
ചുടു ചുംബനങ്ങൾ...!!



ഉണർവ് 

തേഞ്ഞ്‌ ചതഞ്ഞരഞ്ഞ്‌ തീരാനുള്ളതല്ലെന്ന്
മുറിവുണക്കത്തിന്റെ ഒറ്റമൂലി ചേർത്ത്‌ പിടിക്കുന്നു.
ജീവിതത്തിന്റെ ഒഴുക്കിലേക്ക്‌ തള്ളി നീക്കുന്നു
കാലമിത്ര തുരുമ്പെടുത്തിട്ടും
ചുവടുകൾക്ക്‌ ആയാസമില്ലെന്ന്
അൽഭുതപ്പെടുന്നു..


വാക്കറ്റം :

പൊടി തട്ടി, കഴുകി
പിഴിഞ്ഞുണക്കാനിടുന്നു
നീ ബാക്കിവെച്ച ജീവിതത്തെ...

മഷിത്തണ്ടിന്റെ കൂട്ടുകാര്‍