പുതുനാമ്പ്














കാലവർഷത്തിനു ശേഷമെന്ന്
കാത്തുവെച്ചാലും വേനലിലെ ഒറ്റ മഴയ്ക്ക് ശേഷവും
കിളിർത്തു പോകും..
കാലമായിട്ടില്ലെന്നോർത്താലും
സ്നേഹ നനവുകളുടെ തൊട്ടു വിളിക്കലുകളിൽ



ഓർമകൾ

ഓരോ മഞ്ഞു വീഴ്ചയിലും
തണുത്തുറഞ്ഞു പോകുമെന്ന് കരുതും
ഏകാന്തതകളിൽ
ഓർമകൾ തിളച്ചു തൂവി
നിന്റെ ചിത്രം വരയ്ക്കും


നിന്റെ പേര് 

ഊതി വീർപ്പിച്ചൊരു ജീവിതം
തകർന്നു തീർന്നതിനെ
നിന്റെ പേരെന്ന
ഒറ്റ വാക്കു കൊണ്ടെഴുതി വെക്കുന്നു


ഓർമകൾ

ഏകാന്തതയ്ക്കെന്ത് പറ്റാനാണ് ?
എത്ര മെല്ലെ, ശ്രദ്ധിച്ചു മുന്നോട്ട് കാലമർത്തുമ്പോഴും,
ചരൽ കല്ലിൽ കരിയിലയെന്ന പോൽ
ഓർമകൾ പിറുപിറുക്കുന്നു.

മടി

മടി തിന്നു ചീർത്തതാണ്‌
അലസതയുടെ ആകാശത്തിൽ
ഒഴുകി നടക്കുന്നത്


വേദനയുടെ ഗ്രാഫ് 

മുറിവും ചോരയും കാണാം
ഞാനേറ്റ വേദനയോ ?
തെളിഞ്ഞു കാണുന്നത്
മുറിവുണങ്ങിയ പാടുകളല്ല
വേദനയുടെ ഗ്രാഫുകളാണ്. !


നമ്മളിടങ്ങളെ
കുഴിച്ചെടുത്ത് മാറ്റുകയാണ്
അകലെയല്ലാതെ 
ആർത്തലച്ച് കയറി വരാനൊരുങ്ങുകയാണ്
ഓർമകളുടെ ഒരു കടൽ

വാക്കറ്റം :

ആകാശത്തെ പറ്റിയെന്താ ?
ഒരുമിച്ചിരിക്കുമ്പോൾ നമ്മളെന്നു ചിരിച്ചെത്തുന്നവർ തന്നെയാണ്
ഒറ്റയ് ക്കാകുമ്പോൾ നോക്കി ചിരിക്കുന്നതും !



മഷിത്തണ്ടിന്റെ കൂട്ടുകാര്‍