ഇരുൾ മൂലകളേക്കാൾ
നോട്ടങ്ങൾ കൊത്തി പ്പറിക്കുന്നത്
പകൽ നിഴലുകളിലാണ്..
മഴ..പുഴ..
മഴ..
പുഴ..
ഒറ്റ വാക്കിന്റെ പെയ്തിറങ്ങലും
പരന്നൊഴുകിയുള്ള രൂപാന്തരണവും ..
മഴ
നിന്നെ നനയണം,
എന്റെ അഹംബോധത്തിന്റെ കുടയില്ലാതെ...
ഇടിമിന്നലെറിഞ്ഞ് പെയ്യണം
കുളിർ നനവുകളിൽ
ഒഴുകി തീരട്ടെ ഞാൻ..
വാക്കറ്റം :
നീയിപ്പോ മനസ്സിൽ വിചരിച്ച അകലമില്ലേ..
അതിന്റെ ഇരട്ടിയകലത്തിലും
ഏറെ ദൂരത്തിലാണ് ഞാൻ..