ഒന്നും പിന്നെ ഒന്നും













ഉയരത്തിലേക്ക്‌ 
നീ നൂലു വിട്ടു കളഞ്ഞ ഒരു പട്ടമുണ്ട്‌ 
നിന്നിലേക്ക്‌ തിരിച്ചിറങ്ങാൻ കഴിയാതെ 
കാറ്റിനൊപ്പം ചാഞ്ഞും ചെരിഞ്ഞും 
നിന്നെ നോക്കി നീങ്ങുന്നു..
ഇടയ്ക്കെപ്പൊഴെങ്കിലും 
ഒന്നു തിരിഞ്ഞു നോക്കണം
കുറേക്കാലം നൂലിൽ കെട്ടി
കയ്യിൽ കൊണ്ടു നടന്നതല്ലേ















ഓർമ്മയുണ്ടാവണം
ഇലകൾ കൊഴിഞ്ഞ്‌ 
ചില്ലകൾ ഉണങ്ങിയ ഒരു മരം
ചിലപ്പോഴൊക്കെ
നിലാവിൽ, പൂവിട്ട്‌ തളിർക്കാരുണ്ടെന്ന്.. പ്രണയത്തിന്റെ പൂന്തളിരോർമ്മകൾ..
















ഇലകളെല്ലാം ഉതിർന്നു തീർന്നിട്ടും 
നിഴലിരുട്ടിന്റെ നിശബ്ദതയിൽ
പൊട്ടി വിരിയുന്ന ചുംബനത്തിന്റെ പൂക്കൾ..


വാക്കറ്റം :
വൈകി വന്നിട്ടും, 
ഇത്ര പെട്ടെന്ന് പെയ്ത്‌ തീർന്നുവോ നീയും...

പ്രിയപ്പെട്ട മുട്ടാമ്പ്ലീ..




പ്രിയപ്പെട്ട മുട്ടാമ്പ്ലീ..
ഉപയോഗിച്ചു തേഞ്ഞു പോയ 
ബാല്യകാല ബിംബങ്ങളിൽ നിന്ന്‌
നിന്നെ ഏതു പുരയിടത്തിന്റെ 
കയ്യാലപ്പുറത്തു നിന്നാണ്‌ 
ഞാനിന്ന് കണ്ടെടുക്കേണ്ടത്‌..



വാക്കറ്റം : 

കണ്ണു കെട്ടി ചാക്കിലിട്ട്‌ ഏഴു കടലു കടത്തിയിട്ടും
വീട്ടിലെത്തി വാതിലു തുറക്കുമ്പോൾ മുന്നിലെത്തി മുട്ടിയുരുമ്മി നിൽക്കുന്നു നിന്റെ ഓർമ്മകൾ..

ജീവിതം




നമ്മെ ഇട്ടേച്ചു പോയവ കൂടാതെ 
നാം വിട്ടു പോയും ഒറ്റയാകാറില്ലെ പലപ്പോഴും.. 

സമരസപ്പെടാനാകാത്ത ജീവിത "മധുരങ്ങ"ളിൽ 
ഇറങ്ങി നടന്ന് പ്രണയത്തിന്റെ നെല്ലിക്ക ചവർപ്പ്‌
കുടിച്ചിറക്കുന്നു ഞാൻ..






ചിറകുകൾ ഇല്ലാത്തതു കൊണ്ടല്ലേ
സ്വപ്നങ്ങളുടെ ആകാശത്തേക്ക്‌ പറക്കാനാവാതെ നാമിങ്ങനെ ഊഞ്ഞാലിൽ ഒതുങ്ങി പോയത്‌.. 
ഓരോ പതനവും ഒരൊ പഠനമാണു.. 
ജീവിതത്തിലേക്ക്‌ നിവർന്നു നിൽക്കാനുള്ള ചുവടു വെപ്പുകൾ..



വാക്കറ്റം :
കയറി കിടക്കാൻ വീടില്ലെങ്കിലും ഇറങ്ങിപ്പോകാൻ നൂറു ഗ്രൂപ്പുകൾ ഉള്ളതാണാശ്വാസം

മഷിത്തണ്ടിന്റെ കൂട്ടുകാര്‍