1, 2, 3..





















1.

അടുക്കുമ്പോൾ ചൂടെന്നും
അകലുമ്പോൾ തണുപ്പെന്നും പറഞ്ഞ്‌
ഒളിച്ചു കളിച്ചതോർക്കുന്നുവോ...
നീയിപ്പോഴും,
കയ്യെത്താത്ത അകലത്തിലായതിനാലാവണം
പുറത്തിപ്പോഴും
കൊടും തണുപ്പ്‌
 

 2.

ഒരു ചിത കത്തുന്ന
മണമുയരുന്നതറിഞ്ഞുവോ നീ..
ഇന്നലെ നാമൊരുമിച്ച്‌ കഴുത്ത്‌ ഞെരിച്ചു കൊലപ്പെടുത്തിയ
നമ്മുടെ പ്രണയത്തിന്റെയാണത്‌..


3.

ചില സ്വപ്നങ്ങൾ അങ്ങനെയാണ്‌
ഭാരമില്ലായ്മയുടെ ചിറകിൽ നമ്മേം കൊണ്ട്‌ ഉയരത്തിൽ പേരറിയാത്ത ഏതൊക്കെയോ തലങ്ങളിൽ
ഊളിയിട്ടങ്ങനെ...

തിരിച്ചുയരുമെന്ന് ഉറപ്പില്ലെങ്കിലും
ഒന്നു നിലം തൊടാതെ എത്ര കാലമാണിങ്ങനെ...


വാക്കറ്റം  :

കമ്പിളി പുതപ്പിച്ചു ഉറക്കി കിടത്തിയിട്ടും
എഴുന്നേറ്റ്‌
കൂടെ വരുന്നു,
ഓർമ്മകളുടെ
ചൂടു കായാൻ
നിന്നെ കുറിച്ചുള്ള ചിന്തകൾ...
 

വേനൽ
























ഒരിക്കലും  വറ്റില്ലെന്നു കരുതിയ സൌഹൃദത്തിന്റെ 
കടലാണ് ഒരു തീയാളലിൽ ആവിയായി പോയത്..!!

കൂടെയുണ്ടാകുമെന്നും എന്ന് വാക്ക് തന്നവളാണ് 
ആദ്യമിറങ്ങി പോയത് ..!

ആർക്കും തകർക്കാനാവരുതെന്നുറച്ച് 
സ്‌നേഹത്തിൽ കുഴച്ചു കെട്ടിയുയർത്തിയതായിരുന്നു ചുറ്റും..
തകർന്നു വീഴുന്ന മണല്കൊട്ടാരം,
ചുറ്റുമുള്ളത് ആൾകൂട്ടം മാത്രമാണെന്ന് 
എത്ര നിസ്സാരമായാണ് കാട്ടിത്തരുന്നത്..!!

പെട്ടെന്നായതു കൊണ്ട് 
തുണിയുടുക്കാനാകാതെ പുറത്തേക്ക് ചാടിയ,
എന്നും ഞാൻ വെള്ള പൂശി കാണിക്കാറുള്ള 
പ്രിയപെട്ടവരുടെ തനിനിറം കാണാനൊത്തല്ലോ..!!

ഇനിയിപ്പോൾ 
ലോകം പെട്ടന്നൊന്നും അവസാനിക്കുന്നില്ലെങ്കിൽ
നിങ്ങൾ വാ  
നമുക്കൊരു കവിത വായിച്ചിരിക്കാം ഇവിടെ..!!



വാക്കറ്റം :

വരി (ഴി) തെറ്റിപോകാതിരിക്കാൻ 
അടിവരയിടുക തന്നെ വേണം..
പ്രണയത്തിലായാലും
പ്രളയത്തിലായാലും... 

മഷിത്തണ്ടിന്റെ കൂട്ടുകാര്‍