പൂന്തോട്ടം

ഓർമ്മ 
























വസന്തവും വണ്ടും
ഏറെ നേരം കാത്തു നിന്നിട്ടും വിടരാൻ മടിച്ച
പൂമൊട്ട്‌
ഞാനൊറ്റയായി പോയെന്നിപ്പൊ നിലവിളിക്കുന്നു..
ഓർമ്മയില്ലേയെന്നെയെന്ന് കുറിമാനം കൊടുത്തയക്കുന്നു...

കുമ്പസാരം

നിന്നെയോർക്കുമ്പോഴൊക്കെയും,
പൂർത്തിയാക്കാനാകാത്തതിനാൽ
ചവച്ചരക്കാതെ വിഴുങ്ങേണ്ടി വന്ന,
വാക്ക്‌
ദഹിക്കാതെ പുളിച്ചു തികട്ടുന്നുണ്ട്‌.
ചർദ്ദിലൊരു കുമ്പസാരമായിരിക്കും...


വേർപാട് 

പിടി വിടരുത്‌ നിനക്ക്‌ വേണ്ടി
ഊതി വീർപ്പിച്ച്‌ വെച്ചതാണ്‌
പെട്ടെന്ന് ഊർന്ന് പോയാൽ എങ്ങോട്ട്‌ വേണേലും തെറിച്ചു പോകാം
കേടുപാടുകളില്ലാതെ തിരിച്ചു കിട്ടാനുമിടയില്ല



വാക്കറ്റം :

വിത്ത് മാറ്റിവെച്ചതാണ്
മറവിയുടെ നൂറ്റാണ്ട് കഴിഞ്ഞു തിരിച്ചെത്തി,
ഉണങ്ങി പൊടിഞ്ഞു പോയെന്ന
വേവലാതികണ്ണു തുറക്കുമ്പോൾ
വിടർന്ന പൂന്തോട്ടം
 ചിരിച്ചു നിൽക്കുന്നു 


തലകളില്ലാത്ത തൊണ്ടകൾ..

ഉദയം 
























പാതിയായിരിക്കുന്നു 
നാമൊരുമിച്ചിരിക്കേണ്ട ലോകം
തീർന്ന് പോകുന്നതിനു മുൻപൊന്ന്
ചേർന്നിരുന്നൊരു
ഉദയത്തെ 
വിരുന്നു വിളിക്കണം...



തലകളില്ലാത്ത തൊണ്ടകൾ..


























ഉറക്കെ ഇനിയുമുറക്കെ 
വിളിച്ചു കൂവുന്നു
തലകളില്ലാത്ത തൊണ്ടകൾ..
ചേർത്തു പിടിക്കാനാവാതെ 
വിടർന്ന് പോയ കയ്യുകൾ..
തീരത്ത്‌ 
നുരതുപ്പി
ചത്തു പോയ 

തിരകൾ...

മാറ്റം 

കുന്നിന്മുകളിലെ പൂമരത്തിൽ 
പുഴു ജീവിതത്തെ ഓർത്തെടുക്കാൻ 
ശ്രമിക്കുന്നൊരു പൂമ്പാറ്റ, 
ഇപ്പോഴും പ്യൂപ്പയ്ക്കകത്ത്‌ 
തപസ്സിരിക്കുന്ന പ്രണയത്തോട്‌ 
നീയാകെ മാറിപ്പോയെന്ന് 
പരിതപിക്കുന്നു..

വാക്കറ്റം :


സ്വപ്നങ്ങളുടെ ആകാശപാടത്ത്‌ നിറയെ നക്ഷത്രങ്ങൾ പൂത്തിരിക്കുന്നു
വിളഞ്ഞ ചന്ദ്രനെ വിത്തിനു വെക്കണം..

മഷിത്തണ്ടിന്റെ കൂട്ടുകാര്‍