രണ്ടുടൽ മരങ്ങളുടെ ഒറ്റ വേര്!




















 


പ്രണയത്തിന്റെ

വേരുകളത്രേ

ചുംബനങ്ങൾ...

പരന്നു പടരുന്ന

ചെറു ചുംബനങ്ങൾ...

ആഴത്തിലേക്ക്

നീണ്ടു പോകുന്ന

ദീർഘ ചുംബനങ്ങൾ...

പൂക്കാൻ കൊതിക്കുന്ന

രണ്ടുടൽ മരങ്ങളുടെ

ഒറ്റ വേര്!



ഇലമുളച്ചികൾ















മണ്ണിൻ നനവിൽ,

ചെയ്തു തീർന്നിട്ടും

മതി വരാത്തഏതോ

ചെയ്തിയുടെ ഓർമ്മകൾ

ഓരോ അണുവിലും

തികട്ടുമ്പോഴകണം

പറിച്ചെടുത്തിട്ടും

പുതു വേരുകൾ

വിടർത്തി ഇലമുളച്ചികൾ

മണ്ണിലേക്കൂർന്നിറങ്ങാൻ

ശ്രമിക്കുന്നത്


വിരഹം :



















പഴയ കാൽപാടുകൾ മായ്ച്ചു കളഞ്ഞെങ്കിലും

ചിര പരിചിതനെപ്പോലെ

തിര വന്നു കുശലം ചോദിക്കുന്നു.

വേനലിനെ അതിജീവിക്കാനാവാതെ

വയലറ്റ് പൂക്കളത്രയും

വാടിക്കരിഞ്ഞിരിക്കുന്നു.

പൊള്ളുന്ന വെയിലിൽ

കാറ്റാടി മരങ്ങൾ മാത്രം

ചില്ല കുലുക്കി നിന്നെയന്വേഷിക്കുന്നു.


ക്രമരഹിത സന്ദേശങ്ങളല്ല















ക്രമരഹിത സന്ദേശങ്ങളല്ല,

ഉണർവ്വിൽ നഷ്ടപ്പെട്ടു പോകുന്നതാണ്.

ചിറകുകളിൽ കവിതകൾ നിറച്ച,

ഉറക്കത്തിൽ

ഇടിച്ചു കയറുന്ന

സ്വപ്നങ്ങളുടെ കടലാസ് വിമാനങ്ങൾ




ഉത്തരമില്ലാതിരുന്ന
















ഉത്തരമില്ലാതിരുന്ന

ഒരു ചോദ്യമുനയിൽ

തകർന്നു പോയതെന്ന് നടിക്കും.

പറയാതെ വെച്ച

ഉത്തരങ്ങളാണ്

ആ മൗനത്തിൽ

ഒഴുക്കി കളഞ്ഞതെന്ന്

പിന്നീട് പറയും





വാക്കറ്റം :












ഓരോ ആൾക്കൂട്ടത്തിൽ നിന്നും

ആരെങ്കിലുമൊക്കെ അടുത്തേക്ക്

നടന്നടുക്കുമ്പോൾ

നിന്നെ പറ്റി ചോദിക്കാനെന്ന് കരുതി

ഹൃദയമിടിപ്പ് കൂടുന്നു.

നീയുണ്ടാവില്ലെന്നറിഞ്ഞിട്ടും

യാത്രയ്ക്കിടെ ഓരോ കവലയിലും

നിന്നെ പരതുന്നു കണ്ണുകൾ..!



2 അഭിപ്രായങ്ങൾ:

  1. ഓരോ ആൾക്കൂട്ടത്തിൽ നിന്നും

    ആരെങ്കിലുമൊക്കെ അടുത്തേക്ക്

    നടന്നടുക്കുമ്പോൾ

    നിന്നെ പറ്റി ചോദിക്കാനെന്ന് കരുതി

    ഹൃദയമിടിപ്പ് കൂടുന്നു.

    നീയുണ്ടാവില്ലെന്നറിഞ്ഞിട്ടും

    യാത്രയ്ക്കിടെ ഓരോ കവലയിലും

    നിന്നെ പരതുന്നു കണ്ണുകൾ..!

    മറുപടിഇല്ലാതാക്കൂ
  2. എല്ലാ വരികളിലും പ്രണയം തത്തി കളിക്കുന്നു

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍