ഒറ്റയാകാൻ കാത്തു നിൽപ്പാണവർ

 


 

 

 

 

 

 

 

ഏറ്റവും പ്രിയപ്പെട്ട തെരുവിൽ കാത്തിരിക്കുന്നു.
മഴയൊടുക്കത്തിൽ അവര് കയറിവരും.
ഉപയോഗിച്ചു പോയവരോട്
പോലും ചോദ്യങ്ങളുണ്ടായിരുന്നില്ല.
നീണ്ടു നിന്ന കാത്തിരിപ്പിനെ പറ്റി
ഒരക്ഷരം മിണ്ടാതെ
മഞ്ഞു കാലത്തിലേക്ക് ചുവട് വെക്കും.
അവസാനമായി കിട്ടിയ കത്തിൽ
തന്നെ കാൻവാസ് പോലെയെന്നുപമിച്ചത്
ഓർത്തുപോകും
ചിത്രം വരച്ചവർ, കവിതയെഴുതിയവർ
ഒപ്പുമരത്തിലേക്ക് ചേർത്തു കെട്ടിയവർ
അരികു ചീന്തി നെഞ്ചോട് ചേർത്തവർ
കീറിയെറിഞ്ഞവർ, ഉപേക്ഷിച്ചു പോയവർ...
ഓർമ്മകളുടെ വെയിൽച്ചൂടിലുണക്കാൻ
ഒറ്റയാകാൻ കാത്തു നിൽപ്പാണവർ!


ഏറെയൊന്നും കണ്ടിട്ടില്ല ആരും

ഏറെയൊന്നും കണ്ടിട്ടില്ല ആരും.
ഒരേയളവിലെ
റെഡിമെയ്ഡ്
കുപ്പായങ്ങൾക്കുള്ളിൽ
 അവരൊതുങ്ങാറുണ്ടെന്നു മാത്രം
ഉടുപ്പിലേക്ക്,
അതിനുള്ളിലെ നഗ്നതയിലേക്ക്.
അതിനുമുള്ളിലേക്ക്
എത്തിനോക്കാൻ
മെനക്കെടാറിലൊരുത്തനും


വാക്കറ്റം :

ഒറ്റയ്ക്കെങ്കിലും,
കണ്ട് കണ്ട് മനപഠമാണ്
ഏഴു നാട്ടിലെ ജീവിതം.
കൂട്ടുകൂടലിന്റെ,
കടൽ ജീവിതം കാണാത്ത
അലങ്കാര മത്സ്യത്തിനു
എന്റെ കണ്ണുകൾ !


2 അഭിപ്രായങ്ങൾ:

  1. അവസാനമായി കിട്ടിയ കത്തിൽ
    തന്നെ കാൻവാസ് പോലെയെന്നുപമിച്ചത്
    ഓർത്തുപോകും
    ചിത്രം വരച്ചവർ, കവിതയെഴുതിയവർ
    ഒപ്പുമരത്തിലേക്ക് ചേർത്തു കെട്ടിയവർ
    അരികു ചീന്തി നെഞ്ചോട് ചേർത്തവർ
    കീറിയെറിഞ്ഞവർ, ഉപേക്ഷിച്ചു പോയവർ...
    ഓർമ്മകളുടെ വെയിൽച്ചൂടിലുണക്കാൻ
    ഒറ്റയാകാൻ കാത്തു നിൽപ്പാണവർ!

    മറുപടിഇല്ലാതാക്കൂ
  2. ഒറ്റയ്ക്കെങ്കിലും,
    കണ്ട് കണ്ട് മനപഠമാണ്
    ഏഴു നാട്ടിലെ ജീവിതം.

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍