അവനവന്റെ മാത്രം ആകാശം


 

 

 

 

 

 

 

 

 

 

 

നട്ടു വളർത്തുകയാണ്
സ്വന്തം ആകാശത്തെ
നക്ഷത്രങ്ങളെ ഭൂമിയെ..
വേരുകൾ മുറിച്ചു വളർത്തുന്ന
ബോണ്സായ്‌ മരം പോലെ
ചുരുക്കി ചുരുക്കിയെടുക്കുന്ന
അവനവന്റെ മാത്രം
 ആകാശം

തിരസ്കാരത്തിന്റെ സ്വാതന്ത്ര്യം 

 
വീട്ടിലേക്ക് വിളിച്ചില്ല
കാത്തു നിർത്തിയുമില്ല.
വാക്ക് കൊണ്ടൊരു മുറിയുണ്ടാക്കി
ഒളിച്ചു വെച്ചതുമില്ല.
മുറിവുകളത്രയും തുന്നി കെട്ടി
വെറുതെ വിട്ട ശേഷം,
തിരസ്കാരത്തിന്റെ സ്വാതന്ത്ര്യം
എന്നൊരു വാട്ട്സ്ആപ്പ് സ്റ്റാറ്റസിൽ
മുഖമൊളിപ്പിക്കുന്നു.

ഒറ്റമരം 

 
ഉൾ നനവുകളുടെ നിനവിൽ
വേര് നീട്ടി നടന്നെത്തുന്നു,
വേനലിൽ ബാക്കിയായ
ഉള്ളു പൊള്ളയായ
ഒറ്റമരം

പ്രണയം കൊണ്ടൊന്നു തൊട്ടു നോക്കണം

 
പ്രണയം കൊണ്ടൊന്നു തൊട്ടു നോക്കണം
കാശിത്തുമ്പ വിത്തു പോലെ
കവിത പൊട്ടിത്തെറിക്കും
ചിറകുകൾ എന്നു കരുതി ഇലകൾ
ലോക സഞ്ചാരത്തിനിറങ്ങും.
മണ്ണരിച്ചിട്ടും ബാക്കിയാകും
ഇല ഞരമ്പുകൾ..

വാക്കറ്റം :


വഴി തെറ്റിപ്പോയ
പൂമ്പാറ്റയെ കാത്തു നിൽപ്പാണ്
വസന്തം കഴിഞ്ഞു
ഏറെ വൈകി വിരിഞ്ഞ
ഗന്ധമില്ലാത്ത പൂവ്

2 അഭിപ്രായങ്ങൾ:

  1. വീട്ടിലേക്ക് വിളിച്ചില്ല
    കാത്തു നിർത്തിയുമില്ല.
    വാക്ക് കൊണ്ടൊരു മുറിയുണ്ടാക്കി
    ഒളിച്ചു വെച്ചതുമില്ല.
    മുറിവുകളത്രയും തുന്നി കെട്ടി
    വെറുതെ വിട്ട ശേഷം,
    തിരസ്കാരത്തിന്റെ സ്വാതന്ത്ര്യം
    എന്നൊരു വാട്ട്സ്ആപ്പ് സ്റ്റാറ്റസിൽ
    മുഖമൊളിപ്പിക്കുന്നു.

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍