കടലാസ് തോണികൾ
















ഒറ്റ ലക്ഷ്യത്തിലേക്ക്
കവിഞ്ഞൊഴുകിയ കാലത്ത്
നീയൊഴുക്കി വിട്ടതാണ്
മഴ നിലച്ചപ്പോൾ
ഏതോ മണ് തിട്ടയിൽ
തങ്ങി നിൽപുണ്ടാവണം
നമ്മുടെ പേരെഴുതിയ കടലാസ് തോണികൾ 



നിശ്വാസക്കാറ്റ് 

നിന്റെ നിശ്വാസക്കാറ്റ് മതി
മേഘങ്ങൾ മറച്ചു വെച്ച
നമ്മുടെ ആകാശം വെളിപ്പെടുത്താൻ
ചിതറി കിടക്കുന്നുണ്ടാകും
മഴവില്ല്, നക്ഷത്രങ്ങൾ, സൂര്യൻ, ചന്ദ്രൻ ...
നിന്നോളം മറ്റാർക്ക് പറ്റും
ഒന്നൊന്നായി അടുക്കി വെക്കുവാൻ 


 വാർഷിക വലയങ്ങൾ

മരങ്ങളെല്ലേയെന്ന് കരുതി
മുറിച്ചിടുമ്പോൾ കാണാം
ഓർമകളുടെ വാർഷിക വലയങ്ങൾ
മൂപ്പെന്നത്‌ മറ്റൊന്നുമല്ല ഓർമ്മകൾ നിറഞ്ഞു ചീർത്തത്  



നനവ് 

പണ്ടൊരു തവണയെങ്കിലും
ഒഴുകിയുണങ്ങി കടന്നു പോയതിന്റെ
നനവ് ബാക്കിയുണ്ട് , മണ്ണിൻ നെഞ്ചില്.
അതിന് മുകളിലൂടെയാണ്
നീയാർത്തലച്ച് പാഞ്ഞു തീരുന്നതും  



വാക്കറ്റം :
 
ഇരുട്ടിൽ
നിഴലുമുപേക്ഷിച്ച്
ഒറ്റയാകുമ്പോഴൊക്കെയും
ചേർത്തു പിടിക്കുന്നു
ഏകാന്തത !!

2 അഭിപ്രായങ്ങൾ:

  1. ഇരുട്ടിൽ
    നിഴലുമുപേക്ഷിച്ച്
    ഒറ്റയാകുമ്പോഴൊക്കെയും
    ചേർത്തു പിടിക്കുന്നു
    ഏകാന്തത !!

    മറുപടിഇല്ലാതാക്കൂ
  2. പണ്ടൊരു തവണയെങ്കിലും
    ഒഴുകിയുണങ്ങി കടന്നു പോയതിന്റെ
    നനവ് ബാക്കിയുണ്ട് , മണ്ണിൻ നെഞ്ചില്.
    അതിന് മുകളിലൂടെയാണ്
    നീയാർത്തലച്ച് പാഞ്ഞു തീരുന്നതും

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍