മുറിഞ്ഞ കഷണങ്ങൾ

 

 


 

 

 

 

 

 

 

 

 

 

 

ഉള്ളിലേക്കൊന്നും
ആരും എത്തി നോക്കില്ല
ചായം തേച്ചു മറക്കുന്നു
തൊലിപ്പുറത്തെ പോറലുകൾ
എങ്കിലും
തമ്മിൽ കലമ്പി
കിലുങ്ങി ഒച്ചയുണ്ടാക്കാതെ
എത്ര നാൾ കൊണ്ട് നടക്കാനാകും
മുറിഞ്ഞ
കഷണങ്ങൾ

 

 

 

 ചൂണ്ടൽ കൊളുത്തുകൾ

 


 

 

 

 

 

 

 

 

 

 

 

 

മീനുകൾ
വാ പൊളിക്കുന്നത്
പോലെ
ചുംബനങ്ങൾ,
ചുണ്ടുകൾ
ചൂണ്ടൽ കൊളുത്തുകൾ..!

 

 

കാലിഡോസ്കോപ്പിൽ














 

ഒരു മുറിവിനു തന്നെ
എത്ര കാഴ്ചകളുണ്ടെന്നോ
കാലിഡോസ്കോപ്പിൽ

 

 

 മനുഷ്യർ

 

 


 

 

 

 

 

 

 

 

 

 

 

 

അഗ്നി പർവതങ്ങളെ പോലെ,
ഉള്ളിലാകെ തിളച്ചു മറിയുമ്പോഴും
ഉള്ളിലടക്കി വെക്കുന്നു
മനുഷ്യർ

 

 

 മുറിവുകളുടെ പൂന്തോട്ടം 

 

 


 

 

 

 

 

 

 

 

 

 

 

 

സ്വന്തമായിട്ടെന്തുണ്ടെന്നോ
ഓരോ ഋതുവിലും
എല്ലാ നേരത്തും
പൂത്തിരിക്കുന്ന
മുറിവുകളുടെ പൂന്തോട്ടം 

 

 

വാക്കറ്റം : 

 

വിഷാദത്തിന് മൊട്ടിടാൻ
ഇടങ്ങൾ നൽകുന്ന
മടുപ്പൊരു വേരില്ലാ താളി

  






 

 

1 അഭിപ്രായം:

  1. സ്വന്തമായിട്ടെന്തുണ്ടെന്നോ
    ഓരോ ഋതുവിലും
    എല്ലാ നേരത്തും
    പൂത്തിരിക്കുന്ന
    മുറിവുകളുടെ പൂന്തോട്ടം

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍