ചെടികളിൽ ബഡിങ് പോലെ

 












ചെടികളിൽ ബഡിങ് പോലെ 

മുറിഞ്ഞ ഇടങ്ങളിലേക്ക് ഏറെ ശ്രദ്ധിച്ചു 

തെരെഞ്ഞെടുത്ത് 

ചേർത്തു വെക്കുന്നു.  

ഒരേ വേരിൽ വലിച്ചെടുത്തിട്ടും ഒരേ തണ്ടിൽ പുലർന്നിട്ടും 

ചേർന്നു പോകാതെ 

ചുവപ്പായ് വെള്ളയായ് 

വെവ്വേറെ പൂക്കുന്നു 

ജീവിതം 




വിഷാദം 
























വിഷാദം 
ഫണമുയർത്തി ചീറ്റുന്നു
 എന്ന് കവിതയിലെഴുതും 
ഉറയൂരിയ 
പാമ്പിനെ പോലെ 
ഏതൊരനക്കവും വേദനിപ്പിക്കുന്നതോർത്ത് 
അനങ്ങാതെ കിടക്കും



ഒന്നു തിരിച്ചു വെക്കുവാൻ 
























ഒന്നു തിരിച്ചു വെക്കുവാൻ ആരുമില്ലാതെ 
കൗതുകം തീർന്നു പോയ 
മണൽ ഘടികാരം പോലെ ജീവിതം, അചേതനം 
ഒഴിഞ്ഞ ഭാഗത്തു 
സൂക്ഷിച്ചു നോക്കിയാൽ കാണാം 
നിറഞ്ഞ് നിന്ന ഭൂതകാലത്തിന്റെ ശേഷിപ്പുകൾ 




നമ്മൾ 






















അടച്ചു വെച്ചാൽ 
പരസ്പരം ചേർന്നിരിക്കുന്ന 
ഒറ്റപ്പുസ്തകം.  
തുറന്നു വെച്ച ജീവിതത്തിന്റെ 
ഇരു പുറങ്ങളിൽ 
മുഖം തിരിച്ചിരിക്കുന്നു 
നമ്മൾ. 


എല്ലാ നേരത്തും 























എല്ലാ നേരത്തും 
ഏതേലും ഒരു കോണിൽ
 തെളിഞ്ഞു നിർത്തുന്ന ആകാശത്തിന്റെ 
വിശാലതയെ ഒഴിവാക്കി, 
ഏതാണ്ടേതോ നേരത്ത് 
സ്വന്തം കിണറിലെ 
പ്രതിഫലനത്തെ 
ജീവിതമെന്നോർത്തു 
കാത്തിരിക്കുന്നു. 






വാക്കറ്റം:



ഉടുത്തു കെട്ടുകൾക്കൊപ്പം 























ഉടുത്തു കെട്ടുകൾക്കൊപ്പം 
നനച്ചെന്നെ ഉണക്കാനിടുന്നു 
തലകീഴായി തൂങ്ങുന്നു 
തന്റേതല്ലാത്ത ലോകം



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍