ഒറ്റയ്ക്കിരിക്കുമ്പോൾ




 









ഒറ്റയ്ക്കിരിക്കുമ്പോൾ

നമ്മൾ വെളിച്ചം തീർന്നു പോയ 

നക്ഷത്രങ്ങളാകുന്നു.

സ്നേഹവെളിച്ചം തെളിച്ചാരു വന്നാലും

മുറുകെ മുറുക്കെ ചേർത്തു പിടിക്കും.

വെള്ളത്തിൽ, 

മുങ്ങിത്താഴുന്നതിനു മുന്നേ എത്തിപ്പിടിക്കുന്ന

കച്ചിത്തുരുമ്പ് പോലെയാണത്. 

അതിൽ നിന്നും രക്ഷപ്പെട്ടു പോയൊരാൾ 

പറഞ്ഞ കഥകൾ കൊണ്ടാണ് നമുക്ക് ചുറ്റും വേലി കെട്ടുന്നത്. 

 ജീവനും കൊണ്ടൊരാൾ

 രക്ഷപ്പെട്ടു പോകും വഴിക്ക് തീർത്ത

കഥകളുടെ വേലി ആര് തകർക്കാനാണ്. 

വെറുതെയിരിക്കുമ്പോൾ ആകാശത്തേക്ക് നോക്കുക

നക്ഷത്രങ്ങളെക്കാൾ ഇരുട്ട് കൂടുതലെന്ന്‌ 

കാണുമ്പോൾ വെളിച്ചം നഷ്ടപ്പെട്ട നക്ഷത്രങ്ങളെയോർക്കുക



വാക്കറ്റം :

പ്രണയത്തിന്റെ

വരണ്ട വേനൽക്കാലം

അനുഭവിച്ചവർക്കറിയാം

കൊയ്ത പാടത്ത്

വെയില് കാണാതെ 

ഒളിച്ചു വെച്ചതൊക്കെയും

ഒരു മഴക്കൂറ്റിന്

മുളച്ചു പൊന്തുന്നതിനെ പറ്റി



2 അഭിപ്രായങ്ങൾ:

  1. ഒറ്റയ്ക്കിരിക്കുമ്പോൾ

    നമ്മൾ വെളിച്ചം തീർന്നു പോയ

    നക്ഷത്രങ്ങളാകുന്നു.

    സ്നേഹവെളിച്ചം തെളിച്ചാരു വന്നാലും

    മുറുകെ മുറുക്കെ ചേർത്തു പിടിക്കും.

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍