ഇതിലേക്ക് സെല്ഫ് ടാഗ് ചെയ്തവരെ മാത്രം





















 മഴ മാറിയിട്ടില്ലാത്ത 

ഓരോണക്കാലത്താവും 

മുന്നറിയിപ്പില്ലാതെ ഞാൻ മരിച്ചു പോവുക.

ബോഡി എത്രമണിക്ക് എടുക്കുമെന്ന്

പരസ്പരം ചോദിച്ച് അവരവരുടെ വീട്ടിൽ 

നിങ്ങളിരിക്കുമ്പോൾ

നിങ്ങൾക്ക് അപരിചിതരായ ചിലർ

കിട്ടാവുന്ന വാഹനങ്ങളിൽ ഓടിപ്പിടിച്ചെത്തും

ഇനിയൊരിക്കലും കണ്ടുമുട്ടില്ലെന്നതിനാൽ

ഭൂതകാലത്തെ മുറികളിൽ പരതി

എനിക്ക് വേണ്ടി കഥകളുണ്ടാക്കും

നായകനായ ഞാൻ മരിച്ചു

 പോകേണ്ടവനെയല്ലെന്നു വരെ പ്രസ്താവിച്ചു കളയും

നന്നായറിയുന്ന ചിലർ മാത്രം 

അതു കേട്ട് ഉള്ളിൽ ചിരിക്കും.

ഓർമ്മകൾ പോലുമവശേഷിപ്പിക്കാതെ

മരിച്ചു പോകുന്നതിനെ പറ്റി

ഇതിലേക്ക് സെല്ഫ് ടാഗ് ചെയ്തവരെ മാത്രം,

അടുത്ത വർഷം 

ഈ കവിത ഫേസ്‌ബുക്ക്

 ഓര്മിപ്പിക്കുമ്പോൾ അവർ ഓർത്തെടുക്കും.


ഉണങ്ങിയ വേരിലും വസന്തം തൊടുന്ന മാന്ത്രിക നിമിഷങ്ങൾ.!


തണലെന്ന് 
മറ്റാരെങ്കിലും അടയാളപ്പെടുത്തുന്ന
നേരത്താവും ഇളവെയിലിൽ
ഉണങ്ങിപ്പൊടിയുന്നത്.
എന്നിട്ടും
ബാക്കിയാവുന്നതെങ്ങനെയെന്നറിയുമോ ?
ആർക്കുമറിയാത്ത
അവനവൻ നേരങ്ങളുണ്ട്,
ഉണങ്ങിയ വേരിലും
വസന്തം തൊടുന്ന
മാന്ത്രിക നിമിഷങ്ങൾ.!


വാക്കറ്റം 

അവസാനത്തെ  ബസ് മിസ്സായതല്ല, 
നിന്റടുത്തെത്താനുള്ള ആവേശത്താൽ 
ബസിനു വേഗം പോരാ തോന്നി 
ഇറങ്ങി നടന്നതാണെന്ന്.



2 അഭിപ്രായങ്ങൾ:

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍