നടന്നു നീങ്ങിയവർ
























 നടന്നു നീങ്ങിയവർ

എങ്ങനെയറിയാനാണ്,
പുലരിയിൽ കുടഞ്ഞെറിയുന്ന
മഞ്ഞുകണങ്ങൾ
ഓർമ്മകളെ അതിജീവിച്ച
രാത്രിയുടെ തുടർച്ചയാണെന്ന്.




മഞ്ഞു കാലത്തെ മരം പെയ്ത്തു നനയുന്നു


മഞ്ഞു കാലത്തെ
മരം പെയ്ത്തു നനയുന്നു
കൊഴിഞ്ഞു വീണാലും
കാറ്റിലെ ഇലയനക്കങ്ങൾ
നിന്റെ പേരോർത്തു വിളിക്കും
ചൂട് കായാൻ തീ പിടിപ്പിക്കുമ്പോൾ
ഓർമകളിങ്ങനെ ജ്വലിച്ചു നിൽക്കും



വെ / തെളിച്ചം മായ്ച്ചു കളയുന്നു ഭീതികൾ


ബാലകഥകളിലെ ഇരുട്ടിൽ നിന്നും
ഇറങ്ങിവരുന്ന ഭൂത പ്രേതങ്ങളെ പോലെ
കണ്ണടച്ചിരുട്ടാക്കി ചിലർ വരും
വെളിച്ചത്തിൽ കോമാളിത്തരങ്ങൾ
കണ്ടു പൊട്ടിച്ചിരിക്കും കുട്ടികൾ
വെ / തെളിച്ചം മായ്ച്ചു കളയുന്നു ഭീതികൾ



നീ മിണ്ടാതിരിക്കുമ്പോൾ

നീ മിണ്ടാതിരിക്കുമ്പോൾ
ശബ്ദമുഖരിതമായ നഗരത്തിരക്ക്
ചെവിയിലെത്തുന്നതേയില്ല.
എന്നാശ്ചര്യപ്പെടുന്നു.
ചെവിയോർത്താൽ കേൾക്കാം
ചുവരിലെ ക്ലോക്കിലെ
സെക്കൻഡ് സൂചിയുടെ അനക്കം
നിലച്ചുപോയ ക്ലോക്കോ
ബ്രേക്ക് പോയൊരു വാഹനമോ
ആയിരിക്കണം ഞാനപ്പോൾ.



വാക്കറ്റം :

കൊരുത്തെറിഞ്ഞ സ്നേഹം
തെറിച്ചു പോയിട്ടും
ഓരോ കാഴ്ചയിലും
ഒന്നുമാലോചിക്കാതെ കൊത്തുന്നു 
ചൂണ്ടക്കൊളുത്ത് പോലെ
വളഞ്ഞ ജീവിതത്തെ


2 അഭിപ്രായങ്ങൾ:

  1. നടന്നു നീങ്ങിയവർ

    എങ്ങനെയറിയാനാണ്,
    പുലരിയിൽ കുടഞ്ഞെറിയുന്ന
    മഞ്ഞുകണങ്ങൾ
    ഓർമ്മകളെ അതിജീവിച്ച
    രാത്രിയുടെ തുടർച്ചയാണെന്ന്.

    മറുപടിഇല്ലാതാക്കൂ
  2. ചൂണ്ടക്കൊളുത്ത് പോലെ
    വളഞ്ഞ ജീവിതത്തത്തിലെ സ്‌നേഹമെന്ന കൊരുത്തിൽ പെടുന്നവ

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍