വഴി കാട്ടി





























വഴി നടക്കാൻ വെളിച്ചം 
തരില്ലെങ്കിലും
വഴി കാട്ടി കൂടെ നിൽക്കുന്ന
നക്ഷത്രങ്ങൾ



(അമ്മ) വീട്


എങ്ങോട്ടാണെന്നോ 
കൂടെ വരണമെന്നോ 
ആവശ്യപ്പെടാതെ 
എത്ര വൈകിയാലും
വാതിലടക്കാതെ 
കാത്തിരിക്കുന്ന
(അമ്മ) വീട്



നീയാകല്ലേ 


വിളിക്കാതെയായതിനു ശേഷം ഇന്ന് യാത്രയ്ക്കിടെ ,
പണ്ട് , നീയടയാളം പറഞ്ഞ
നീലകോളാമ്പി പൂത്ത കയ്യാലയുള്ള
വീടിനു മുന്നിലെത്തി
( ആ അടയാളങ്ങളുള്ള വീട് ഇപ്പോഴുണ്ടാകില്ല എന്ന് ചിന്തിച്ചതിനാൽ 
ഞാനത് വിശ്വസിച്ചിട്ടേയില്ലായിരുന്നു )

പിറകിൽ നിന്നും പേരെടുത്ത് വിളിക്കുന്നത്
നീയാകല്ലേ എന്നു പ്രാർത്ഥിച്ചു തിരിഞ്ഞു നോക്കാതെ യാത്ര തുടർന്നു


അവരവരുടെ വഴികൾ

നടക്കുകയാണ് ,
പൊതുവഴിയിൽ പകർത്തിയ
ചിത്രങ്ങളിൽ മാത്രമാണവർ
കൂടെയുണ്ടായത്.
അവരവരുടെ വഴികൾ , വരുന്നതിനും പോകുന്നതിനും



വാക്കറ്റം  : 


വഴി തെറ്റി വന്നൊരു ഫോൺ കോൾ,
ശബ്ദത്തെ തിരിച്ചറിയാതെ,
പേരിനെ ഓർത്തെടുത്തു
നിശ്ശബ്ദമാകുന്നു




3 അഭിപ്രായങ്ങൾ:

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍