പ്രണയച്ചിറകിലെ അപ്പൂപ്പൻ താടി












 അതിരുകളെ പറ്റി

ആലോചിക്കുന്നേയില്ല

കാറ്റിൽ

പ്രണയച്ചിറകിലെ

അപ്പൂപ്പൻ താടി


മുതിർന്നതിനു ശേഷമുള്ള പ്രണയം













അളന്നു തയ്പ്പിച്ച

കുപ്പായം പോലെ

വടിവിനൊത്തു

ചേർന്ന് നിൽക്കുന്നു

മുതിർന്നതിനു ശേഷമുള്ള

പ്രണയം



ഒറ്റ വാക്കേറ്














കരുതി വച്ചതൊക്കെയും

ചോർത്തിക്കളയുന്ന

ഒറ്റ വാക്കേറ്.

തുളുമ്പി

കൂവിയാർത്തതൊക്കെയും

ഊർന്നിറങ്ങി

നിശബ്ദമാകുന്നു.


ചേർന്നിരിക്കുമ്പോഴും















ചേർന്നിരിക്കുമ്പോഴും

ആഞ്ഞു പതിക്കുന്ന

ഒറ്റ വാക്ക് മതി

മുറിച്ചു വേർപെടുത്താൻ.

പിന്നീടെത്ര തവണ

വിളക്കി ചേർത്ത്

ദൃഢപ്പെടുത്തണം

നാം..


ഒരു നിഷേധത്താൽ














ഒരു നിഷേധത്താൽ

ചീട്ട് കൊട്ടാരം തകരുന്ന പോലെ

ഓരോന്നും ഒന്നിന് പിന്നാലെ

അടഞ്ഞു പോകുന്നത്

കാണാം,

നീണ്ട നേരമെടുത്ത്

പല താക്കോലിട്ട് തുറന്നിട്ട

സന്തോഷത്തിന്റെ പൂട്ടുകൾ


വാക്കറ്റം :














മുറിഞ്ഞു പോയ

നമ്മുടെ സംസാരങ്ങളെ പറ്റി,

അടുത്ത് വരാതെ

ദൂരെ നിന്ന് പിറുപിറുക്കുന്നുണ്ട് ഉറക്കം.

മഴ നിലച്ചിട്ടും ബാക്കിയാകുന്ന,

തണുപ്പിനൊപ്പം

അരിച്ചു കയറുന്ന ഓർമകൾ!

2 അഭിപ്രായങ്ങൾ:

  1. മുറിഞ്ഞു പോയ

    നമ്മുടെ സംസാരങ്ങളെ പറ്റി,

    അടുത്ത് വരാതെ

    ദൂരെ നിന്ന് പിറുപിറുക്കുന്നുണ്ട് ഉറക്കം.

    മഴ നിലച്ചിട്ടും ബാക്കിയാകുന്ന,

    തണുപ്പിനൊപ്പം

    അരിച്ചു കയറുന്ന ഓർമകൾ!

    മറുപടിഇല്ലാതാക്കൂ
  2. ചേർന്നിരിക്കുമ്പോഴും

    ആഞ്ഞു പതിക്കുന്ന

    ഒറ്റ വാക്ക് മതി

    മുറിച്ചു വേർപെടുത്താൻ.

    പിന്നീടെത്ര തവണ

    വിളക്കി ചേർത്ത്

    ദൃഢപ്പെടുത്തണം

    നാം..

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍