"പിന്നെ ? "





















 "പിന്നെ ? " 

ലൈബ്രറിക്ക് പുറത്തെ
മരത്തണലിൽ
മുഖത്തോട് മുഖം നോക്കിയിരുന്നു.
"പിന്നെ ? "
ഒരേ നേരത്ത് ഇരുവരും നിശ്വസിച്ചു,
വർഷങ്ങൾക്കപ്പുറത്ത് മുറിഞ്ഞു പോയ
സംഭാഷണം തുടർന്നു.
പാഞ്ഞു പോയ കാലം,
എന്തോ ഓർത്തിട്ടെന്ന പോലെ
തിരികെ വന്ന്
നേരത്തെ കുടഞ്ഞിട്ടു പോയ
വാർധക്യത്തിന്റെ അടയാളങ്ങളെ
മായ്ച്ചു തുടങ്ങി.  



 ജീവിതം 
വഴിയരികിലെ
മരം കൊണ്ട വെയിലിനെ
തണലെന്ന് രേഖപ്പെടുത്തിയ
പുസ്തകത്തിൽ
നടന്ന ദൂരത്തെ
വഴിയെന്നും
മരിച്ചു പോയ കാലത്തെ
ജീവിതമെന്നും
അടയാളപ്പെടുത്തുന്നു.. 


സമരം
ഒറ്റയ്ക്കും കൂട്ടമായും
നാം നട്ടു പൊന്ന സ മര ങ്ങളത്രയും
വിത്തോളം ചെറുതത്രെ
അവരിങ്ങനെ നോക്കി നിൽക്കെ
പടർന്നു പന്തലിക്കുന്ന
ആൽമരങ്ങളെ കാട്ടി ക്കൊടുക്കുന്നു
നിവർന്നു നിൽക്കുന്നതത്രയും
നാം നട്ട സമരങ്ങളുടെ തണലിൽ തന്നെയാണ് !





#അതിജീവനം  

എളുപ്പത്തിൽ ഒടിച്ചു കളയാമെന്ന്
തോന്നും
തായ് വേരുകൾ ഇല്ലാത്ത ചില നീണ്ട മരങ്ങളെ,
കൊടുങ്കാറ്റിൽ ഉടയാതെ
ചാഞ്ഞു വീണാലും
അവിടെ നിന്നും മുകളിലേക്ക്
ഉടലിൽ പുതിയ മുകുളങ്ങൾ ഉയർന്നു വരും. 





വന്മരം  
പല ദേശങ്ങളിൽ
പല ഭാഷകളിൽ
പല പേരുകളിൽ
പാഞ്ഞു പോകുന്ന നദി
എവിടെ തുടങ്ങിയെന്ന
ദിശാ സൂചിക മാത്രമാകുന്നു
അനങ്ങാതെ നിൽക്കുന്ന
ആരംഭ സ്ഥാനത്തെ വന്മരം  


 വാക്കറ്റം : 
എത്രയെത്ര
വേവലാതിക്കടല് താണ്ടി വന്നതാണ്,
ഇരുൾ കനക്കു മ്പോൾ
നിന്റെ ഓർമയുടെ ചിറകിന് കീഴിൽ പതുങ്ങുന്നത്.. 
 

2 അഭിപ്രായങ്ങൾ:

  1. എത്രയെത്ര
    വേവലാതിക്കടല് താണ്ടി വന്നതാണ്,
    ഇരുൾ കനക്കു മ്പോൾ
    നിന്റെ ഓർമയുടെ ചിറകിന് കീഴിൽ പതുങ്ങുന്നത്..

    മറുപടിഇല്ലാതാക്കൂ
  2. നിന്റെ ഓർമ്മകൾ എത്രയെത്ര
    വേവലാതിക്കടല് താണ്ടി വന്നതാണ്...!

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍