ആത്മഹത്യക്ക് കയർ കുരുക്കുന്ന ഏകാന്തതയിൽ


 

 

 

 

 

 

 

 

 

 

 

ആത്മഹത്യക്ക് കയർ കുരുക്കുന്ന ഏകാന്തതയിൽ,
അലറാം വച്ചെന്ന പോലെ ചിലർ കയറി വരും.
കഥകൾ കൊണ്ടു പടവുകൾ കെട്ടി
ആകാശത്തേക്ക് കൊണ്ടു പോകും
തൂങ്ങിച്ചാവാനെടുത്ത കയറിൽ
ഊഞ്ഞാലിട്ട് ഭൂമിയെ നോക്കി ചിരിക്കും.

 

 

 ഓരോ തണലും

ഓരോ തണലും
അവസാനത്തേതെന്നു കരുതും..
വാതിലുകൾക്ക് പിറകിൽ
ഏകാന്തത കൈമാടി വിളിക്കും.
കാത്തിരുന്നു മുഷിഞ്ഞൊരു
കവിത എങ്ങോട്ടോ ഇറങ്ങി നടക്കും.

 

 ദൂരം

 കൂട്ടായ്മയെന്നു
അകലെയിരിക്കുന്നവർക്ക് തോന്നുന്നതാണ്.
ഒരു വിരൽ കൊണ്ട് 

മറക്കാൻ പാകത്തിലടുത്തു നിൽക്കുമ്പോഴും 

നക്ഷത്രകൂട്ടങ്ങളിലെ അകലത്തിന്
 പ്രകാശ വർഷങ്ങളുടെ ദൂരം

വാക്കറ്റം :

ഒറ്റയ്ക്കെങ്കിലും,
വരച്ചു ചേർക്കുകയാണ്
ആകാശത്തെ.
മറന്നതല്ല,
അതിരുകളൊക്കെ
മായ്ച്ചു നിന്നിലേക്കുള്ള
വഴികൾ വരയ്ക്കാൻ.

2 അഭിപ്രായങ്ങൾ:

  1. ആത്മഹത്യക്ക് കയർ കുരുക്കുന്ന ഏകാന്തതയിൽ,
    അലറാം വച്ചെന്ന പോലെ ചിലർ കയറി വരും.
    കഥകൾ കൊണ്ടു പടവുകൾ കെട്ടി
    ആകാശത്തേക്ക് കൊണ്ടു പോകും
    തൂങ്ങിച്ചാവാനെടുത്ത കയറിൽ
    ഊഞ്ഞാലിട്ട് ഭൂമിയെ നോക്കി ചിരിക്കും.

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍