ഏകാന്തത









ഒരു വാക്കും

മുറിവേൽപ്പിക്കില്ല

ഒരു വെയിലും പൊള്ളിക്കില്ല

ഒരു മഴയും നനയ്ക്കില്ല

മരവിച്ചു

മരിച്ചു പോകുന്ന

ഏതോ ഹിമയുഗത്തിലേക്കുള്ള

വാതിലാണ്

ഏകാന്തത


സ്നേഹം 


കടലെടുത്തു തീർക്കുന്നില്ല,

തീരത്തെ;

കടലിറക്കത്തിൽ

ഉപേക്ഷിക്കുന്നുമില്ല

നമുക്കിടയിലെ

സ്നേഹത്തെ പോലെ

രാപ്പകലില്ലാതെ

തിരകളയച്ചു

തലോടുന്നു.!


വിശ്രമിച്ചു മറയും


വിജന പാതയിലെ,

കാത്തിരുന്ന കാലൊച്ചയെന്ന്

കരുതും.

പൊരിവെയിലിൽ

തളർന്നൊരാൾ

പല കഥകൾ പറഞ്ഞു

വെള്ളം ചോദിച്ചു

വിശ്രമിച്ചു മറയും..





അതിജീവനം 


ഈ വേനൽ

അതിജീവിക്കില്ലെന്ന്

ഉറപ്പിക്കും,

വറ്റാത്ത ഉറവകളിലേക്കുള്ള

വഴികാട്ടികളായി

ചിലർ വരും..


വെയിൽ ചില്ലയ്ക്ക്

കീഴിലെ

ജല ചുംബനമെന്ന്

ആരും വായിക്കാനിടയില്ലാത്ത

ഒരു കവിതയിൽ

എഴുതി വെക്കും.



വാക്കറ്റം :


പിണങ്ങി

വീഴുമ്പോഴറിയുന്നു,

നിന്റെ വാക്കിൻ

ചിറകിലേറി

കീഴടക്കിയ

ഉയരങ്ങൾ...

2 അഭിപ്രായങ്ങൾ:

  1. ഒരു വാക്കും

    മുറിവേൽപ്പിക്കില്ല

    ഒരു വെയിലും പൊള്ളിക്കില്ല

    ഒരു മഴയും നനയ്ക്കില്ല

    മരവിച്ചു

    മരിച്ചു പോകുന്ന

    ഏതോ ഹിമയുഗത്തിലേക്കുള്ള

    വാതിലാണ്

    ഏകാന്തത

    മറുപടിഇല്ലാതാക്കൂ
  2. വാക്കിൽ ചിറകിലേകി കീഴടക്കിയ ഉയരങ്ങൾ ...

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍